രാത്രി മുഴുവൻഅവൻ ഉറങ്ങാതെ കിടന്നു. തമിഴ് നാട്ടിലെഅനുമന്തൈ ഗ്രാമത്തിലെ മാരിയമ്മൻകോവിൽ തെരുവിൽ കണ്ട കാഴ്ച, കഷ്ടിച്ച് 15 വയസ്സുള്ള അവനെ അന്ന് വല്ലാതെസ്വാധീനിച്ചു. “അലങ്കരിച്ച വേഷവുംകിരീടവും തിളങ്ങുന്ന ആഭരണങ്ങളും, നിറപ്പകിട്ടും, മുഖചമയവുമുണ്ടായിരുന്നു അവരെല്ലാവർക്കും. അവർ പാടി, നൃത്തം ചെയ്തു, അഭിനയിച്ചു. എല്ലാവരും അവരെ ആരാധനയോടെ നോക്കുന്നുണ്ടായിരുന്നു. ദൈവത്തിന്റെ മുമ്പിൽ നിൽക്കുന്നതുപോലെ, തൊഴുകൈകളുമായി, പ്രായമായ സ്ത്രീകളും പുരുഷന്മാരുംഅവരുടെ മുന്നിൽ നിന്നു. നല്ല തമാശയായിരുന്നു,” തന്റെ കുട്ടിക്കാലം ഓർക്കുകയയൈരുന്നു 70 വയസ്സ് കഴിഞ്ഞ വീരരാഗവൻ.
തെരുവ് നാടകംഎന്ന അർത്ഥം വരുന്ന തെരുക്കൂത്ത് കണ്ട ആ രാത്രിഇപ്പൊഴും ആ വലിയ കലാകാരന്റെമനസ്സിൽ മായാതെ കിടക്കുന്നുണ്ട്. “എനിക്ക് ഭക്ഷണംകഴിക്കാനോ ഉറങ്ങാനോ സാധിച്ചില്ല. ഉള്ളിലിരുന്ന് ആരോപറയുന്നുണ്ടായിരുന്നു, ‘എനിക്കും അവരെപ്പോലെയാവണം. അവർ ചെയ്യുന്നതൊക്കെ എനിക്കും ചെയ്യണം എന്ന്’” അയാൾപറയുന്നു. 6-ആം ക്ലാസ്സിലായിരുന്നു അയാളപ്പോൾ. എങ്കിലും തന്റെ ഭാവി അയാൾതീരുമാനിച്ചുകഴിഞ്ഞു. സംഗീതത്തിലോ, നൃത്തത്തിലോ, കഥ പറച്ചിലിലോഔപചാരികമായ ഒരു ശിക്ഷണവും കിട്ടിയിട്ടില്ലാത്ത അയാൾ, പഠിപ്പ് നിർത്തി, ഒരു തെരുക്കൂത്ത്സംഘത്തോടൊപ്പം ചേർന്നു.
വണ്ണിയർ സമുദായക്കാരും, സംസ്ഥാനത്ത് മറ്റ് പിന്നാക്കജാതി (ഒ.ബി.സി) വിഭാഗമായി പട്ടികപ്പെടുത്തുകയും ചെയ്യപ്പെട്ട അയാളുടെഅച്ഛനമ്മമാർ എതിർപ്പൊന്നും പറഞ്ഞില്ല. “നാടകത്തിൽനിന്ന് എനിക്ക് വലിയവരുമാനമൊന്നുമുണ്ടായിരുന്നില്ല. പക്ഷേ പഠിക്കാൻഎനിക്ക് താത്പര്യം തോന്നി. ആദ്യംഅവർ ചെറിയ ജോലികൾ തന്നു,” വീരരാഗവൻപറയുന്നു. ഒടുവിൽ, മഹാഭാരതത്തെ ആസ്പദമാക്കിയുള്ള ഒരു നാടകത്തിൽ അദ്ദേഹംദുര്യോധനന്റെ വേഷം ചെയ്തു. രാത്രിയും പകലുമിരുന്ന്സംഭാഷണങ്ങൾ ഹൃദിസ്ഥമാക്കി. “എനിക്ക് ഒട്ടുംഭയം തോന്നിയില്ല. സത്യത്തിൽ എനിക്ക്വലിയ ഉത്സാഹമാണ് തോന്നിയത്,” വർഷങ്ങൾ കഴിഞ്ഞിട്ടും, അതോർത്ത് അദ്ദേഹത്തിന്റെ മുഖത്ത് അഭിമാനത്തിന്റെ ഒരുപുഞ്ചിരി വിടർന്നു.
ആ കലപഠിക്കുക മാത്രമല്ല, നാടകത്തിനാസ്പദമായ പുരാണങ്ങൾമനസ്സിലാക്കാനും വീരരാഗവൻ സമയംചിലവഴിച്ചു. ധാരാളം വായിച്ചു. ഭാരതം, നൂൽഅഗരാതി, പെരിയ പുരാണംതുടങ്ങിയവ വായിച്ച് വിജ്ഞാനം വർദ്ധിപ്പിച്ചു.
90-കൾവരെ അദ്ദേഹത്തിന്ഒരു ഷോയിൽനിന്ന് 5-10 രൂപമാത്രമേ കിട്ടിയിരുന്നുള്ളു. “വർഷം മുഴുവനുംഞങ്ങൾക്ക് കളിയുണ്ടായിരുന്നു. 250 ദിവസവും,” പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു. ഗ്രാമപഞ്ചായത്തും ഗ്രാമീണരും ചേർന്നാണ്ചിലവുകൾ നിർവഹിച്ചിരുന്നത്. “ദൈവങ്ങൾക്ക് നൽകുകയാണെന്നതോന്നലോടെ കാണികളും ഞങ്ങൾക്ക്, സ്നേഹത്തോടെ പണംതരാറുണ്ടായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ആളുകൾക്ക് വലിയസമ്പാദ്യമൊന്നും ഇതിൽനിന്ന് കിട്ടിയിരുന്നില്ല, ഒരു ഇഷ്ടത്തിന്റെ പുറത്ത്ചെയ്തിരുന്നതാണെന്ന് വീരരാഗവൻ കൂട്ടിച്ചേർക്കുന്നു.




























